പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപയപ്പെടുത്താൻ ആസൂത്രണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ മുഹമ്മദ് തൗസീഫ് കഴിഞ്ഞ എട്ട് വർഷമായി പോപ്പുലർഫ്രണ്ടിന്റെ സജീവ പ്രവർത്തകൻ. രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഇയാൾ ഇതിന് മുൻപും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളിൽ നിന്നാണ് ഇയാളുടെ പോപ്പുലർഫ്രണ്ട് ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്.
2014 മുതലാണ് തൗസീഫ് പോപ്പുലർഫ്രണ്ടിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. 2016 ൽ രാജ്യ വിരുദ്ധ പ്രവർത്തനത്തനം നടത്തിയതിന് ഇയാൾ അറസ്റ്റിലായിരുന്നു. സാക്കിർ നായിക്കിനെ അനുകൂലിച്ച് റാലി നടത്തുകയും, അതിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതിനാണ് പോലീസ് തൗസീഫിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിന് ശേഷം കേസുകളിൽ ഇയാൾക്ക് ജാമ്യവും ലഭിച്ചു.
കേസിലെ മറ്റ് പ്രതികളായ അതാർ പർവേസിനും, ജലാലുദ്ദീനും ബാങ്ക് അക്കൗണ്ടുകൾവഴി വൻ തുക ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് അക്കൗണ്ടുകളാണ് ഇരുവർക്കും ഉള്ളത്. 14 ലക്ഷം, 30 ലക്ഷം, 40 ലക്ഷം എന്നിങ്ങനെയാണ് അക്കൗണ്ടുകളിലേക്കെത്തിയ തുകകളുടെ കണക്കുകൾ. ഈ തുകകളുടെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments