മുംബൈ : ഭാര്യ വീട്ടിലേക്ക് തിരികെ വരണം എന്ന ആവശ്യവുമായി മൊബൈൽ ടവറിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ച് യുവാവ്. മഹാരാഷ്‌ട്രയില ജിൽന ജില്ലയിലാണ് സംഭവം. മാതാപിതാക്കളോടൊപ്പം പോയ ഭാര്യ തിരികെ വരണമെന്നാണ് യുവാവിന്റെ ആവശ്യം.
ഗണപത് ബകൽ എന്നയാളാണ് ദബാഡി ഗ്രാമത്തിലെ മൊബൈൽ ടവറിൽ കയറിയിരുന്ന് പ്രതിഷേധിച്ചത്. തുടർന്ന് ഗ്രാമവാസികൾ പോലീസിനെ വിവരം അറിയിച്ചു. പോലീസും അഗ്നശമന സേനയും ഗ്രാമീണരും ചേർന്ന് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. ഇയാൾ മദ്യപിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഭാര്യയെ തിരികെ കൊണ്ടുവരാം എന്ന് ഉറപ്പ് നൽകിയ ശേഷം മാത്രമാണ് യുവാവ് ടവറിന് മുകളിൽ നിന്ന് താഴെയിറങ്ങിയത്. നാല് മണിക്കൂറത്തെ നാടകീയ രംഗങ്ങൾക്ക് ശേഷം താഴെയിറങ്ങിയ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നീട് വിട്ടയച്ചു.
Comments