ബംഗളൂരു : രാജ്യത്തിനെതിരെ ആയുധമെടുക്കാനും വിവിധ ഇടങ്ങളിൽ ആക്രമണം നടത്താനും പദ്ധതിയിട്ടയാളെ അതിവിദഗ്ധമായി പിടികൂടി സെൻട്രൽ ക്രൈം ബ്രാഞ്ച്. ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് എന്ന പേരിൽ തീവ്രവാദ സംഘടനകൾക്ക് സഹായം ചെയ്തുകൊടുത്ത അക്താർ ഹുസ്സൈൻ ലഷ്‌കർ എന്നയാളെയാണ് പിടികൂടിയത്. അസമിൽ നിന്നാണ് മതതീവ്രവാദിയെ അറസ്റ്റ് ചെയ്തത്.
തിലക് നഗറിൽ വ്യാജ പേരിൽ താമസിക്കുകയായിരുന്ന ഇയാളെ ഫ്‌ലാറ്റിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ലഷ്‌കറിന്റെ അനുയായികളെയും പിടികൂടി. തീവ്ര ഇസ്ലാമിസ്റ്റായ യുവാവ് ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുകയും ആക്രമണത്തിനായി ആഹ്വാനം നടത്തുകയും ചെയ്തിരുന്നു എന്ന് അന്വേഷണ സംഘം അറിയിച്ചു. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച കുറ്റത്തിന് പ്രതിയ്‌ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. ഇയാൾക്ക് ലഷ്‌കർ ഇ ത്വായ്ബയായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.
കേസിൽ ഇയാളുടെ അനുയായികളെ ചോദ്യം ചെയ്ത് വരികയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഇവർക്ക് പാകിസ്താനിലെ ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു. അടുത്തിടെ ബംഗളൂരുവിൽ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് ജമ്മു കശ്മീരിലെ ഒക്കലിപുരത്ത് താമസിച്ചവരികയായിരുന്നു ഇയാൾ. ഇയാളുമായി ലഷ്‌കറിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Comments