ന്യൂഡൽഹി: ആഗോള കണ്ടൽ ദിനത്തിൽ തീരമേഖലയെ സംരക്ഷിക്കാൻ പ്രതിജ്ഞ യെടുക്കണമെന്ന് പരിസ്ഥിതി സംരക്ഷകരും ശാസ്ത്രജ്ഞരും. എത്ര ശക്തമായ തിരകളേയും പ്രതിരോധിക്കാൻ സാധിക്കുന്നതാണ് കണ്ടൽവനങ്ങൾ. ജനങ്ങൾ അതിനെ അവഗണിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കും.2015ലാണ് യുനസ്‌കോയുടെ പൊതു സമ്മേളനത്തിൽ കണ്ടൽ സംരക്ഷണം പ്രധാന ചർച്ചയായത്.
കണ്ടൽ കാടുകളുടേത് അത്ഭുതകരമായ ജൈവവൈവിധ്യമാണ്. കടൽതീരത്തും ഉൾനാടൻ മേഖലകളിലും വളരുന്ന വ്യത്യസ്തഇനം കണ്ടലുകളാണ് മണ്ണൊലിപ്പും തീരമിടിയലും തടയുന്നത്. ഒപ്പം വേരുകൾ സൃഷ്ടിക്കുന്ന സുരക്ഷിതമായ ആവാസ വ്യവസ്ഥയാണ് കോടിക്കണക്കിന് ജലജീവികളുടെ പ്രജനനങ്ങൾക്കുള്ള സുരക്ഷാ മേഖലയാക്കിമാറുന്നത്.
1980 മുതൽ വൻതോതിലാണ് കണ്ടൽവനങ്ങൾ നശിപ്പിക്കപ്പെട്ടത്. പല രാജ്യങ്ങളിലും തീരമേഖലയിലെ 80 ശതമാനം കണ്ടൽ വനങ്ങളും നഷ്ടമായി. കടൽ തീരങ്ങളെ തിരവിഴുങ്ങുമ്പോൾ കടലിലെ വനമെന്ന കണ്ടലുകൾക്ക് മാത്രമേ ജനങ്ങളെ വൻ ദുരന്തത്തിൽ നിന്നും രക്ഷിക്കാനാകൂ. സ്വാഭാവികമായി കാലാവസ്ഥയിലുണ്ടായ മാറ്റവും ഇവയെ ബാധിക്കുന്നുവെന്നതും നാം തിരിച്ചറിയണം. കണ്ടലുകളുടെ നാശം ഭൂവിഭാഗത്തിന്റെ നാശമാണ്. അവ നേരിട്ടു തന്നെ മനുഷ്യന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നു.
Comments