ഗുവാഹട്ടി: കുപ്രസിദ്ധ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 11 ഭീകരർ അസമിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അൽഖ്വയ്ദ, അൻസറുള്ള ബംഗ്ലാ എന്നീ സംഘടനകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഭീകരസംഘത്തിൽ നിന്ന് ഇലക്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തു.
ഭീകരാക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പിടിയിലായ മൊറിഗാവ് സ്വദേശി മുഫ്തി എന്ന മുസ്തഫയാണ് ഇന്ത്യയിലെ അൻസറുല്ല ബംഗ്ലാ ഭീകരസംഘടനയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്.
മദ്രസ അദ്ധ്യാപകനായ ഇയാൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് മദ്രസ നടത്തിപ്പിനുള്ള പണം കണ്ടെത്തിയിരുന്നത്. ഭീകർക്കുള്ള താവളമായും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന കേന്ദ്രമായും ഇയാൾ മദ്രസയെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് മദ്രസകൾ പോലീസ് സീൽ ചെയ്ത് അടച്ച് പൂട്ടി.
മോറിഗാവ് സ്വദേശി അ്സറുദ്ദീൻ ഭയാൻ(39)ഗോൾപാറ സ്വദേശി അബ്ബാസ് അലി(22),മെഹ്ബൂബുർ റഹ്മാൻ, ജുബൈർ ഖാൻ (25), റഫീഖുൽ ഇസ്ലാം (27), ദിവാൻ ഹമീദുൽ ഇസ്ലാം (20), മൊയ്നുൽ ഹഖ് (42), കാജിബുർ ഹുസൈൻ (37), മുസിബൗർ റഹ്മാൻ (50), ഷഹനൂർ അസ്ലം, സഹജഹാൻ അലി (34) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.അസ്സമിൽ നിലവിൽ ഇവരെ ചോദ്യം ചെയ്തു വരികയാണ്. മൊറെഗാവിൽ നടന്ന പരിശീലന ക്യാമ്പിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ആളുകൾ പങ്കെടുത്തിട്ടുണ്ടൊ എന്ന സംശയം ശക്തമാണ്.
Comments