തിരുവനന്തപുരം : കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ ആരോപണങ്ങളുമായി സിപിഎം രംഗത്ത്. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ഗൂഢ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. വാർത്താമാദ്ധ്യമങ്ങൾ സംഘ പരിവാർ അജണ്ടയ്ക്ക് കുഴലൂത്ത് നടത്തുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്ഥാവനിൽ പറഞ്ഞു.
കരുവന്നൂരുൽ നടന്ന തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമാണ്. സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നിക്ഷേപകർക്ക് ഒറ്റ പൈസ പോലും നഷ്ടം വരില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയതാണെന്നും സഹകരണ ബാങ്കുകളിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് സിപിഎമ്മിന്റെ ന്യായീകരണം.
എന്നാൽ കരുവന്നൂർ ബാങ്കിൽ 312 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സാധാരണക്കാർ നിക്ഷേപിച്ച പണം വ്യാജ രേഖകൾ ചമച്ചാണ് സിപിഎം നേതാക്കൾ വായ്പയായി എഴുതിയെടുത്തത്. തിരിച്ചടവ് മുടങ്ങിയ ഈ വായ്പകളുടെ പേരിൽ നിക്ഷേപകർക്ക് ജപ്തി നോട്ടീസ് ഉൾപ്പെടെ ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം ഇവർക്ക് ബോദ്ധ്യപ്പെടുന്നത്. എന്നാൽ ബാങ്ക് കുംഭകോണത്തിൽ 104 കോടിയുടെ തട്ടിപ്പ് മാത്രമേ നടന്നിട്ടുള്ളൂ എന്ന് സിപിഎം വാദിക്കുന്നു.
Comments