വിശാഖപട്ടണം: ഇന്ദിര ഗാന്ധി സൂവോളജിക്കൽ പാർക്കിലെ കാട്ടുപന്നികൾക്കായി നൽകിയിരിക്കുന്ന പ്രദേശത്ത് അതിക്രമിച്ചു കയറിയ യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. 19 നും 21 നും ഇടയിൽ പ്രായമുള്ള അഞ്ച് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 19 കാരായ ലക്ഷ്മൺ റാവു, സമ്പത്ത് സായ്, സായ് ഗണേഷ്, ദിലിപ് കുമാർ എന്നിവരും 21 കാരൻ ജശ്വന്ത് സായുമാണ് അറസ്റ്റിലായത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരമാണ് പ്രതികൾ അറസ്റ്റിലായത്.
യുവാക്കൾ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങിൽ പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പേസ്റ്റ് ചെയ്ത 15 സെക്കൻഡ് വീഡിയോയിൽ സുവോളജിക്കൽ പാർക്കിന്റെ അക്കൗണ്ട് ടാഗ് ചെയ്തതോടെയാണ് ഉദ്യേഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അധികൃതർ പോലീസിൽ പരാതി പെടുകയായിരുന്നു. യുവാക്കൾ മൃഗശാലയിലെ ചുറ്റുമതിലിൽ ചവിട്ടുന്നതും കാട്ടുപന്നികൾക്കുള്ള പ്രദേശത്ത് ഓടുന്നതുമാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഇൻസ്റ്റഗ്രാമിൽ കൂടുതൽ ലൈക്കുകൾ കിട്ടുന്നതിനും ഫോളോവേഴ്‌സിനെ കൂട്ടുന്നതിനുമായാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരണം നടത്തിയതെന്ന് യുവാക്കൾ വ്യക്തമാക്കി.
5 youth arrested under Wildlife Protection Act for this #Instagram #reelsvideo where they are provoking wild boars at Indira Gandhi Zoological Park in #Visakhapatnam, #AndhraPradesh. All aged between 19-21. They told cops they did it "just for fun." pic.twitter.com/oM8O0xJ4kq
— Krishnamurthy (@krishna0302) July 30, 2022
സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താനും ആവശ്യമായ നടപടികളെടുക്കാനും സുരക്ഷാ ചുമതലയുള്ള ഏജൻസിക്ക് നോട്ടീസ് നൽകിയതായി സൂ അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ ഉപദേശം അനുസരിച്ച് പാർക്കിന്റെ ചുറ്റുമതിലിന്റെ ഉയരം വർദ്ധിപ്പിക്കുമെന്നും വ്യക്തമാക്കി.
Comments