തിരുവല്ല: പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുമളി ചക്കുപാലം സ്വദേശിയായ ചാണ്ടി മാത്യു, മക്കളായ ഫേബാ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ വെണ്ണിക്കുളം കല്ലുപാലത്തിൽ വച്ച് നിയന്ത്രണം തെറ്റിയ കാർ ആറ്റിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വെണ്ണിക്കുളം-ഇരവിപേരൂർ റോഡിൽ നിന്നാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. വെള്ളം നിറഞ്ഞു കിടന്ന തോട്ടിൽ നല്ല ഒഴുക്കും ഉണ്ടായിരുന്നു. തോട്ടിലേക്ക് മറിഞ്ഞ കാർ അരമണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. നാട്ടുകാരും ഫയർഫോയ്സും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഫേബയും ബ്ലെസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററാണ് ചാണ്ടി മാത്യു. ജോലിയുടെ ഭാഗമായി റാന്നിയിലാണ് താമസിക്കുന്നത്. മൃതദേഹങ്ങള്‍ കുമ്പനാട് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Comments