പാകിസ്താനുമായി പ്രസ്താവന ഒപ്പിട്ടുകൊണ്ട് മൻമോഹൻ സിംഗ് രാജ്യത്തെ അപമാനിച്ചു; എന്നാൽ സർജിക്കൽ സ്‌ട്രൈക്കിലൂടെ മോദി സർക്കാർ ഭാരതത്തിന്റെ ശക്തി കാണിച്ചുകൊടുത്തെന്ന് തമിഴ്‌നാട് ഗവർണർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാകിസ്താനുമായി പ്രസ്താവന ഒപ്പിട്ടുകൊണ്ട് മൻമോഹൻ സിംഗ് രാജ്യത്തെ അപമാനിച്ചു; എന്നാൽ സർജിക്കൽ സ്‌ട്രൈക്കിലൂടെ മോദി സർക്കാർ ഭാരതത്തിന്റെ ശക്തി കാണിച്ചുകൊടുത്തെന്ന് തമിഴ്‌നാട് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 08:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായി ഒന്നിച്ച് പ്രസ്താവന ഒപ്പിട്ട മുൻ പ്രധാനന്ത്രി മൻമോഹൻ സിംഗ് രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തത് എന്ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി. 26/11 മുംബൈ ഭീകരാക്രമണം നടന്നപ്പോൾ രാജ്യം മുഴുവൻ അതിന്റെ ആഘാതത്തിലായിരുന്നു. തീവ്രവാദികളാൽ അന്ന് രാജ്യം അപമാനിക്കപ്പെട്ടു. എന്നാൽ ആക്രമണം നടന്ന് 9 മാസം പിന്നിട്ടപ്പോൾ, അന്നത്തെ പ്രധാനമന്ത്രിയും പാകിസതാൻ പ്രധാനമന്ത്രിയും ചേർന്ന് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും ഭീകരതയുടെ ഇരകളാണെന്നാണ് പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ശത്രുബോധം എന്നൊന്ന് ഉണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. പാകിസ്താൻ മിത്രമാണോ അതോ ശത്രുവോ എന്നും അദ്ദേഹം ആരാഞ്ഞു.

2008ൽ 10 ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ ചേർന്ന് നടത്തിയ വെടിവെപ്പിലും ബോംബാക്രമണത്തിലുമായി 174 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ കാര്യങ്ങളിലെല്ലാം വ്യത്യാസം വന്നിട്ടുണ്ടെന്ന് തമിഴ്‌നാട് ഗവർണർ വ്യക്തമാക്കി. പാകിസ്താന് ഇന്ത്യൻ സൈന്യം തക്കതായ മറുപടിയാണ് നൽകുന്നത്. പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ബാലക്കോട്ടിൽ ഇന്ത്യ വ്യോമ സേന ശക്തമായ പ്രത്യാക്രമണം നടത്തി. ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനം നടത്തിയാൽ അതിന്റെ വില നൽകേണ്ടി വരും എന്ന സന്ദേശമാണ് സർജിക്കൽ സ്‌ട്രൈക്കിലൂടെ രാജ്യം നൽകിയത്.

മൻമോഹൻ സിംഗിന്റെ ഭരണകാലത്തുണ്ടായിരുന്നതിനേക്കാൾ മികച്ച ആഭ്യന്തര സുരക്ഷയാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൻമോഹൻ സിംഗിന്റെ കാലത്ത്, നമ്മുടെ ആഭ്യന്തര സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണിയായിരുന്നു മാവോയിസ്റ്റ് അക്രമം. അവർ മദ്ധ്യ ഇന്ത്യയിലുടനീളമുള്ള 185-ലധികം ജില്ലകളിലേക്ക് വ്യാപിച്ചിരുന്നു. റെഡ് കൊറിഡോറിനെക്കുറിച്ച് പോലും ആളുകൾ സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് അവരുടെ സാന്നിധ്യം 8 ജില്ലകളിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്.

അക്രമ സംഭവങ്ങളും ദേശീയ സുരക്ഷയിൽ ആശങ്കയുളവാക്കുന്ന സാഹചര്യങ്ങളും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. തീവ്രവാദികളെ ഇല്ലാതാക്കാൻ ഇന്ന് ജനങ്ങളും സഹകരിക്കുന്നു. തോക്ക് ഉപയോഗിക്കുന്നവരെ തോക്ക് കൊണ്ട് തന്നെ നേരിടണം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരായി സംസാരിക്കുന്ന ആരുമായും ചർച്ചകൾ ആവശ്യമില്ല.

ജമ്മു കശ്മീരിൽ ഭീകരർ ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്. അപ്പോൾ വിഘടനവാദി നേതാവ് യാസിൻ മാലിക് ഡൽഹിയിൽ വരികയും പ്രധാനമന്ത്രിയുമായി ഒന്നിച്ച് സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിന് പിന്നിൽ ഹുറിയത്ത് ആയിരുന്നു.

കഴിഞ്ഞ 8 വർഷമായി, ഒരു സായുധ സംഘവുമായും കേന്ദ്ര സർക്കാർ ഒരു ചർച്ചയും നടന്നിട്ടില്ല. ഭരണഘടനാപരമായ ജനാധിപത്യത്തിൽ വിശ്വസിക്കാത്ത മാവോയിസ്റ്റുകളുമായി ചർച്ച നടത്താനോ അവരെ സംരക്ഷിക്കാനോമോദി സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra Modimaoistprime ministersurgical strikeManmohan Singh
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies