ഗുവാഹത്തി : ബംഗ്ലാദേശ് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള മുഫ്തി മുസ്തഫ നടത്തിയിരുന്ന ജാമിയുൾ ഹുദ മദ്രസ പൊളിച്ചുകളഞ്ഞതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജിഹാദി സംഘടനയായ അൻസറുള്ള ബാംഗ്ര ടീമുമായും അൽ ഖ്വായ്ദയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് മദ്രസ പൊളിച്ചു കളഞ്ഞത്.
43 വിദ്യാർത്ഥികളാണ് ഈ മദ്രസയിൽ പഠിച്ചിരുന്നത്. ഇവരെ അടുത്ത സ്‌കൂളുകളിലേക്ക് മാറ്റി. ഭീകര ബന്ധമുണ്ടെന്ന് കണ്ടെത്തിയ നിരവധി മദ്രസകൾ ഇതിനോടകം അസമിൽ പൊളിച്ചുകഴിഞ്ഞു. അനധികൃതമായി നടത്തിയ 800 ഓളം മദ്രസകളാണ് പൊളിച്ചത്. എന്നാൽ സംസ്ഥാനത്ത് ഖാമി മദ്രസകൾ ഇനിയും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് അവർ അന്വേഷിക്കണമെന്നും ശർമ്മ പറഞ്ഞു.
ഇസ്ലാമിക മതമൗലികവാദികളുടെ താവളമായി അസം മാറിക്കൊണ്ടിരിക്കുകയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. 5 തീവ്രവാദ റാക്കറ്റുകളെ തകർക്കുമ്പോൾ അഞ്ച് ബംഗ്ലാദേശികൾ എവിടെയാണെന്ന് അന്വേഷിക്കേണ്ട അവസ്ഥയാണ്. ഭീകരരുടെ ഉറവിടം കണ്ടെത്താനാണ് പ്രയാസം. ഈ അവസ്ഥ നിങ്ങൾക്കും ഊഹിക്കാവുന്നതാണെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
Comments