മിഡ്‌നാപ്പൂർ: ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു പണം തട്ടിയ തൃണമൂൽ കോൺഗ്രസ്സ് നേതാവിന്റെ ഭാര്യയെയും മകനെയും മർദ്ദിച്ചു. സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു ടി എം സി നേതാവായ ശിവശങ്കർ നായിക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത്. ഇയാൾ പലരിൽ നിന്നുമായി പണം തട്ടിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗാർത്ഥികൾ നായിക്കിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയപ്പോഴാണ് സംഭവം.
രോഷാകുലരായ ഉദ്യോഗാർത്ഥികൾ നായിക്കിന്റെ വീട് തകർത്തതിനെ തുടർന്ന് സ്ഥലത്തു സംഘർഷാവസ്ഥ ഉണ്ടായി. ജനക്കൂട്ടത്തിനു മുന്നിൽ നിന്നും നായിക് ഓടിയൊളിച്ചെങ്കിലും അദ്ദേഹത്തിന്റെ മകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഉദ്യോഗാർത്ഥികൾ മർദ്ദിക്കുകയായിരുന്നു.
ടി എം സി നേതാവ് ഉദ്യോഗാർത്ഥികളിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപയാണ് തട്ടിയത്. കഴിഞ്ഞ ദിവസം നായിക്കിന്റെ ഭാര്യയും ഭഗവൻപൂർ പഞ്ചായത്ത് സമിതി അംഗവുമായ മൊലീനയെ ഉദ്യോഗാർത്ഥികൾ മർദ്ദിച്ചിരുന്നു.. സംഭവ സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കുകയും ഉദ്യോഗാർത്ഥികളെ ശാന്തരാക്കുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല എന്ന് പോലീസ് അറിയിച്ചു.
Comments