സിയോൾ: അൽഷിമേഴ്സ് രോഗികൾക്കിനി ആശ്വസിക്കാം. ദക്ഷിണ കൊറിയയിൽ രോഗത്തിന് മരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. മനുഷ്യന്റെ തലച്ചോറിലെ ചില കോശങ്ങൾ നശിക്കുന്നതാണ് മറവിരോഗത്തിന് പ്രധാന കാരണം. അമിലോയ്ഡ് ബീറ്റയെ ലക്ഷ്യമിടുന്ന മോണോക്ലോണൽ ആന്റിബോഡിയായ എഡുഹേം മരുന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകരിച്ചത്. അതേസമയം മരുന്നിന്റെ പാർശ്വഫലങ്ങൾ ഗുരുതരമാണെന്നും ഇത് അവഗണിച്ചാണ് അംഗീകാരമെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
പരീക്ഷണഘട്ടങ്ങളിൽ മരുന്ന് ഉപയോഗിച്ച 40 ശതമാനത്തോളം രോഗികൾക്കും ഗുരുതരമായ പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 40 ശതമാനം രോഗികളും സെറിബ്രൽ എഡിമികളും രക്തസ്രാവവും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. മരുന്നിന്റെ പ്രവർത്തനഫലമായി തലച്ചോറിൽ കോശജ്വലനം അനുഭപ്പെട്ടേക്കാം. ഇതിലടങ്ങിയ മൈക്രോഗ്ലിയ, മാക്രോഫേജുകൾ തുടങ്ങിയ രോഗ പ്രതിരോധ കോശങ്ങൾ സെൽ മരണത്തിന് കാരണമാകുന്ന സിനാപ്സിനെ ഇല്ലാതാക്കും എന്നാണ് ഗവേഷണങ്ങളിൽ കണ്ടെത്തിയത്.
കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഒരു സംഘം ഗവേഷകർ ചേർന്നാണ് മരുന്ന് കണ്ടെത്തിയത്. മരുന്നുകളുടെ കണ്ടുപിടുത്തം അൽഷിമേഴ്‌സിന്റെ ചികിത്സയിൽ വലിയ മാറ്റം കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ചാൻ ഹിയൂക് കിം, വോൻ സൂക് ചംഗ് എന്നിവർ പറഞ്ഞു. എന്തായാലും മരുന്നിന്റെ കൂടുതൽ ഗവേഷണ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് മെഡിക്കൽ ലോകം.
Comments