ഇംഫാൽ: മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം അവസാനിച്ചു. മൊബൈൽ, ഇന്റർനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
രണ്ട് ദിവസം മുമ്പായിരുന്നു വർഗീയ സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ 5 ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. നാല് യുവാക്കൾ ചേർന്ന് ആഗസ്റ്റ് ആറിന് ഒരു വാൻ കത്തിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരായി. തുടർന്ന് ചുരചാന്ദ്പൂരിലും ബിഷ്ണുപൂരിലും സർക്കാർ നിരോധനാജ്ഞ ഏർപ്പെടുത്തി. രണ്ട് മാസത്തേക്കാണ് ഇരുജില്ലകളിലും നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
Internet & mobile data services restored in #Manipur with immediate effect.
A vehicle was set ablaze by 3-4 youths in Phougakchao Ikhai on August 6 which led to law and order situation in the state. pic.twitter.com/QsRHaWIyNf
— ANI (@ANI) August 9, 2022
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എടിഎസ്‌യുഎം (ഓൾ ട്രൈബൽ സ്റ്റുഡൻസ് യൂണിയൻ മണിപ്പൂർ) നേതാക്കളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തതിനിന് പിന്നാലെയായിരുന്നു സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കലാപസമാനമായ സാഹചര്യം ഉടലെടുത്തതോടെ വിദ്വേഷ പ്രസംഗങ്ങളോ ചിത്രങ്ങളോ വീഡിയോകളോ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഉടനടി ഇന്റർനെറ്റ് വിച്ഛേദിക്കുകയായിരുന്നു. അതേസമയം നിലവിൽ അറസ്റ്റിലായ വിദ്യാർത്ഥി നേതാക്കളെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. സംസ്ഥാനത്ത് ഓഗസ്റ്റ് രണ്ടിന് ബന്ദ് പ്രഖ്യാപിച്ച സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
Comments