കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് മരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ രാംപൂർഹാതിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിർഭൂമിലെ മല്ലാർപൂർ പ്രദേശത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ എട്ട് പേരും ഓട്ടോയിലെ യാത്രക്കാരാണ്. സർക്കാർ ബസുമായാണ് (സൗത്ത് ബംഗാൾ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) ഓട്ടോ കൂട്ടിയിടിച്ചത്.
എട്ട് പേരും സ്ത്രീകളാണ്. കൃഷിസ്ഥലത്തെ ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കർഷക തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവറും അപകടത്തിൽ കൊല്ലപ്പെട്ടു. ദുർഗാപൂരിൽ നിന്ന് അരംബാഗിലേക്ക് പോകുകയായിരുന്നു ബസുമായാണ് ഓട്ടോ ഇടിച്ചത്.
അപകടത്തിൽപ്പെട്ടവർക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. തുക പിഎംഎൽആർ ഫണ്ടിൽ നിന്നും ലഭിക്കും. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ രേഖപ്പെടുത്തി.
Anguished by the loss of lives due to a tragic accident in Birbhum district of West Bengal. Prayers with the injured.
Rs. 2 lakh from PMNRF would be given to the next of kin of each deceased and the injured would be given Rs. 50,000: PM @narendramodi
— PMO India (@PMOIndia) August 9, 2022
Comments