ന്യൂഡൽഹി: മാലിന്യ നിർമാർജനത്തിൽ പുതു വഴികൾ തേടി ഇന്ത്യ. ലോക ജൈവ ഇന്ധന ദിനത്തോടനുബന്ധിച്ച് എത്തനോൾ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങ് വഴി നിർവഹിക്കും. ഹരിയാനയിലെ പാനിപ്പത്തിലാണ് രണ്ടാം തലമുറ എത്തനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്യുക.
ഏകദേശം 100 കോടി രൂപ മുതൽ മുടക്കിലാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പ്രതിവർഷം രണ്ട് ലക്ഷം ടൺ വൈക്കോൽ ഉപയോഗിച്ച് പ്രതിവർഷം ഏകദേശം മൂന്ന് കോടി ലിറ്റർ എത്തനോൾ ഉത്പാദിപ്പിക്കും. ജൈവ ഇന്ധനങ്ങളുടെ ഉത്പ്പാദനവും ഉപയോഗവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പ്ലാന്റ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വൈക്കോൽ കത്തിക്കുന്നത് ഒഴിവാക്കുന്നതോടെ പത്തു വർഷം 3 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ പുറന്തള്ളൽ കുറയ്ക്കാനാകും. വിളകളുടെ അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തുന്നത് വഴി കർഷകരെ ശാക്തീകരിക്കാനും അവർക്ക് കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്യും. പ്ലാന്റിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിൽ ഉറപ്പാക്കുകയും ചെയ്തു. വൈക്കോൽ മുറിക്കുന്നതിനും സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി നിരവധി പേർക്കാണ് തൊഴിൽ ലഭിക്കുക.
Comments