കൊച്ചി : വ്‌ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരെ ചുമത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ബെഞ്ച് തള്ളിയത്. നിലവിൽ പോക്‌സോ കേസിൽ റിമാൻഡിൽ കഴിയുകയാണ് മെഹ്നാസ്.
വിവാഹം കഴിയുന്ന സമയത്ത് റിഫയ്‌ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. റിഫയുടെ ആത്മഹത്യയിൽ മെഹ്നാസിനെതിരെ ശാരീരിക പീഡനത്തിനും ആത്മഹത്യാ പ്രേരണാ കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ ദൂരുഹതയുണ്ടെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയത്.
ദുബായിൽ വെച്ചാണ് വ്‌ലോഗറായ റിഫ ആത്മഹത്യ ചെയ്തത്. ഇതിന് കാരണം ഭർത്താവ് മെഹ്നാസിന്റെ ശാരീരിക മാനസിക പീഡനമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ദുബായിൽ വെച്ച് പോസ്റ്റ് മോർട്ടം നടത്തിയെന്ന് പറഞ്ഞ് ഇയാൾ കുടുംബത്തെ കബളിപ്പിച്ചിരുന്നു. എന്നാൽ സംശയമുയർന്നതോടെ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തുടർന്ന് വീണ്ടും പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തിരുന്നു.
Comments