ലക്‌നൗ : ഉത്തർപ്രദേശിൽ മുഹറം ഘോഷയാത്രയ്‌ക്കിടെയുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ ഹിന്ദുക്കൾക്ക് നേരെ വ്യാപക ആക്രമണം നടത്തി മതതീവ്രവാദികൾ. ഹിന്ദുക്കളുടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. കടകൾ കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
ബറേലി, വാരാണസി എന്നിവിടങ്ങളിലായിരുന്നു ഹിന്ദുക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്. ബറേലിയിലെ മജ്ഹാവ ഗംഗാപൂർ ഗ്രാമത്തിലൂടെ നടത്തിയ ഘോഷയാത്രയിൽ നിയമം ലംഘിച്ച് മുസ്ലീങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നു. ഇത് ഗ്രാമത്തിലെ ചില ഹിന്ദുക്കൾ ചേർന്ന് ചോദ്യം ചെയ്തു. ഇതാണ് പിന്നീട് വലിയ സംഘർഷത്തിൽ കലാശിച്ചത്.
ഉച്ചഭാഷിണി ഉപയോഗം ചോദ്യം ചെയ്തതിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മിൽ വാക്കു തർക്കം ഉണ്ടായി. സംഭവം അറിഞ്ഞ് പോലീസ് എത്തിയാണ് പിന്നീട് പ്രശ്‌നം പരിഹരിച്ചത്. പോലീസ് നിർദ്ദേശ പ്രകാരം ഉച്ചഭാഷിണിയുടെ ശബ്ദം കുറച്ച് വീണ്ടും ഘോഷയാത്ര തുടർന്നു.
എന്നാൽ ഇതിന് പിന്നാലെ ഹിന്ദുക്കൾ ചേർന്ന് ഖബർ പൊളിച്ചെന്ന വ്യാജ വാർത്ത പ്രദേശത്ത് കാട്ടുതീ പോലെ പടരുകയായിരുന്നു. ഇതോടെ മതതീവ്രവാദികൾ സംഘടിച്ച് എത്തി ഹിന്ദുക്കളുടെ വീടുകൾക്ക് നേരെ കല്ലെറിയാനും ആരംഭിച്ചു. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Comments