ന്യൂഡൽഹി: ഭാരതത്തിന്റെ 14ാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിഭവനിൽ ഉച്ചയ്ക്ക് 12.30 ഓടെയാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ജഗദീപ് ധൻകറിന് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.
മുൻ രാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഇന്നലെ പൂർത്തിയായിരുന്നു. ഇതോടെയാണ് ഇന്ന് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ചടങ്ങിൽ നിരവധി പ്രമുഖരും പങ്കെടുക്കും.
എതിർ സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് ധൻകർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 528 വോട്ടുകൾ ധൻകർ നേടി. 780 ൽ 725 എംപിമാർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. എതിർ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
Comments