ജമ്മു: രാജൗരി ചാവേർ ആക്രമണത്തിൽ പരിക്കേറ്റവരെ ഇന്ത്യയുടെ വടക്കൻ മേഖല സൈനിക തലവൻ ഉപേന്ദ്ര ദ്വിവേദി സന്ദർശിച്ചു. ജമ്മു കശ്മീരിലെ രാജൗരിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. സൈനിക ആശുപത്രിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം പരിക്കേറ്റവരെ സന്ദർശിച്ചത്.
സേനയും ഭീമാകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരിൽ നിന്നും മാരക സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. രാജൗരിയിലെ സൈനിക താവളത്തിൽ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഭീകരർക്കുണ്ടായിരുന്നത്. സൈനിക താവളത്തിന് 25 കിലോമീറ്റർ അകലയെയായിട്ടായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
മൂന്ന് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യം 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംഭവം. ഭീകരർ അതിർത്തിയിൽ നുഴഞ്ഞു കയറി രാജ്യത്ത് ഭീകരാക്രമണം നടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സൈനിക വൃത്തം പറഞ്ഞു. ലഷ്കർ-ഇ-ത്വായിബയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എൻ ഐ എ വ്യക്തമാക്കി.
Comments