ന്യൂഡൽഹി: എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പിടികൂടി. ന്യൂജേഴ്‌സി സ്വദേശിയായ ഹാദി മേതറാണ്(24) പിടിയിലായത്.
ആക്രമണത്തിന്റെ കാരണം കണ്ടെത്താൻ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതിയ്‌ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്. പരിപാടി നടന്ന സ്ഥലത്ത് നിന്നും പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗും ഇലക്ട്രോണിക് ഉപകരണങ്ങളും വിദഗ്ധ പരിശോധനയ്‌ക്ക് വിധേയമാക്കിയിരിക്കുകയാണ്.
ഇന്നലെ ന്യൂയോർക്കിലെ ചൗത്വാക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിക്കിടെയായിരുന്നു ആക്രമണം.സദസ്സിലിരുന്ന ഭീകരൻ വേദിയിലേക്ക് ചാടിക്കയറി കത്തിയുപയോഗിച്ച് സൽമാൻ റുഷ്ദിയെ കഴുത്തിലും വയറിലും ആഞ്ഞു കുത്തുകയായിരുന്നു. ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ അദ്ദേഹം ശ്രമിച്ചെങ്കിലും കഴുത്തിൽ കുത്തേറ്റതോടെ കുഴഞ്ഞു വീഴുകയായിരുന്നു. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ പരിപാടിയുടെ അദ്ധ്യക്ഷനായ ഹെൻഡ്രി റീസിനും പരിക്കേറ്റിരുന്നു.
1988 ൽ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്‌സിന്റെ രചനയ്‌ക്ക് ശേഷം റുഷ്ദിയ്‌ക്ക് വർഷങ്ങളോളം ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി നേരിടേണ്ടതായി വന്നിട്ടുണ്ട്.
അതേസമയം സൽമാൻ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ് നിലവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുമെന്നാണ് വിവരം.
Comments