ലക്‌നൗ: ഉത്തർപ്രദേശിൽ വീടിന് സമീപം ശാഖ ആരംഭിച്ചതിന് ആർഎസ്എസ് പ്രവർത്തകനെ മതതീവ്രവാദികൾ അതി ക്രൂരമായി മർദ്ദിച്ചു. കാൺപൂരിലാണ് സംഭവം. റവത്പൂർ സ്വദേശി അൻഷ് ത്രിവേദിയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അൻഷ് പോലീസിൽ പരാതി നൽകി.
ദിവസങ്ങൾക്ക് മുൻപാണ് ത്രിവേദി വീടിന് സമീപം ശാഖ തുടങ്ങിയത്. ഇവിടേക്ക് കുട്ടികൾ ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. ഇതാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചത്. അരിശംപൂണ്ട മതതീവ്രവാദികൾ സുഹൃത്തുക്കൾക്കൊപ്പം വീടിന് പുറത്ത് നിൽക്കുകയായിരുന്ന ത്രിവേദിയെ അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണം തടയാൻ എത്തിയ ത്രിവേദിയുടെ സഹോദരനും മർദ്ദനമേറ്റു. ശാഖയുമായി മുന്നോട്ട് പോയാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ശേഷമായിരുന്നു മതതീവ്രവാദികൾ അവിടെ നിന്നും മടങ്ങിയത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ത്രിവേദിയെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണെന്നാണ് വിവരം.
Comments