വിരമിച്ച ന്യൂസീലൻഡ് മുൻ ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ ഏവർക്കും സുപരിചിതനാണ്. ക്രിക്കറ്റിലെ വംശീയ വിവേചനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അദ്ദേഹം മുമ്പ് രംഗത്തെത്തിയിരുന്നു. എന്നാൽ ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ പിന്തുടരുന്ന ചില രസകരമായ വിശ്വാസങ്ങളെ കുറിച്ചായിരുന്നു ഇക്കുറി അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ ആത്മകഥയിലാണ് സംഭവങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്.
ക്രിക്കറ്റ് മത്സരങ്ങക്ക് മുമ്പ് താൻ താറാവ് ഇറച്ചി കഴിച്ചിരുന്നില്ല എന്ന വിചിത്ര വാദമാണ് അദ്ദേഹം ഉന്നയിച്ചത്. 2007 ൽ നടന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെയാണ് ഈ രീതി പിന്തുടരുന്നതെന്ന് അദ്ദേഹം പറയുന്നു.റോസ് ടെയ്‌ലർ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പുസ്തകത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
‘ലോകകപ്പിലെ ആദ്യ മത്സരത്തിനു തലേ ദിവസം രാത്രി ചൈനീസ് റസ്റ്ററന്റിൽ പോയിരുന്നു. അന്ന് കഴിച്ചത് താറാവ് ഇറച്ചി ഉപയോഗിച്ചുള്ള ഒരു ഭക്ഷണമാണ്.പിറ്റേ ദിവസം മത്സരത്തിൽ ലിയാം പ്ലങ്കറ്റ് എറിഞ്ഞ പന്തിൽ അൻഡ്രു ഫ്‌ലിന്റോഫ് ക്യാച്ചെടുത്ത് താൻ പൂജ്യത്തിനു പുറത്തായി. തുടർന്ന് തീരുമാനം എടുത്തു ക്രിക്കറ്റിനു തലേ ദിവസം താറാവിനെ കഴിക്കരുത് എന്ന്.
എന്നാൽ വർഷങ്ങൾ കഴിഞ്ഞ് വീണ്ടും താറാവ് ഇറച്ചി കഴിക്കേണ്ടിവന്നിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് കളി ഉണ്ടെന്നും താറാവ് ഇറച്ചി വേണ്ടെന്നും സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. തുടർന്ന് അവർ ഇറച്ചി കഴിപ്പിക്കുകയും ചെയ്തു. അടുത്ത കളിയിൽ താൻ പരാജയപ്പെടുകയും ചെയ്തു.’ ആത്മകഥയിൽ റോസ് ടെയ്‌ലർ കുറിച്ചു.
Comments