ന്യൂഡൽഹി: ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ തല ഉയർത്തി നിൽക്കാൻ കാരണം നമ്മുടെ ദേശീയ പതാക മുന്നോട്ടു വെക്കുന്ന ദർശങ്ങളാണ്. ഇന്ത്യയെ മറ്റുള്ളവർ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് ഈ ദർശനം ലോകത്തിന് വെളിച്ചം പകരാൻ കഴിവുള്ളത് കൊണ്ടാണ്. ലോകരാജ്യങ്ങൾ നമ്മെ ആദരിക്കുന്നു. അതിനു ഉദാഹരണമാണ് യുദ്ധ സമയത്ത് യുക്രെയിനിൽ കുടുങ്ങി കിടന്ന പൗരന്മാരെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ ഗംഗയിലൂടെ അന്യയാസം സാധിച്ചത്. ദേശീയ പതാകയുടെ ശക്തി എന്താണെന്ന് മറ്റ് പല രാജ്യക്കാർക്കും മനസ്സിലാക്കി കൊടുക്കൽ കൂടിയായിരുന്നു അത്. കുടുങ്ങി കിടന്ന അയൽ രാജ്യങ്ങളിലെ ജനങ്ങളെ ഇന്ത്യയുടെ ദേശീയ പതാകയുടെ തണലിന് കീഴിൽ അണിചേർത്താണ് രക്ഷപെടുത്തിയത്. ഭാരതത്തിന്റെ ത്രിവർണ്ണ പതാക ലോകത്തിന്റെ സംരക്ഷണ കവചമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
2022-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ജേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യം 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഹർ ഘർ തിരംഗയുടെ ഭാഗമായി ദേശീയ പതാക രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്താൻ ഓരോ ഭാരതീയരും തയ്യാറാകണം. ത്രിവർണ്ണ പതാകയുടെ ശക്തി എന്താന്നെന്ന് ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കാൻ അത് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യം നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് കൂടുതൽ സൗന്ദര്യം നൽകുന്നതാണ് നിങ്ങൾ നേടിയ ഓരോ മെഡലുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായിക താരങ്ങൾ നേടിയ ഓരോ മെഡലുകളും ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന് കൂടുതൽ കരുത്തു പകരുകയാണ്. മെഡൽ നേട്ടത്തിലൂടെ രാജ്യത്തെ യുവാക്കൾക്ക് ഏറെ പ്രചോദനം നൽകുന്ന പ്രകടനമാണ് നിങ്ങൾ ഓരോരുത്തരും കാഴ്ചവെച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയുടെ വളർച്ചയെ ലോക രാജ്യങ്ങൾ നോക്കി കാണുകയാണ്. കായിക മേഖല ഉൾപ്പെടെ നിരവധി ഇടങ്ങളിൽ അതിന്റെ അംഗീകാരം ഭാരതത്തിന് ലഭിക്കുന്നുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച ഭാരതത്തെ തേടി ആദ്യമായി ലോക ചെസ്സ് ഒളിമ്പ്യാഡ് എത്തി. ഇതിൽ നമുക്കഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയിൽ പെൺകുട്ടികളുടെ പങ്കാളിത്തം കൂടി വരികായണ്. നിരവധി പേർ മെഡൽ നേടുന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു. രാജ്യത്തിന് ഇതെന്നും അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Comments