ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 111.41 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി കസ്റ്റംസ്. ഒരു വിദേശ പൗരൻ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വ്യത്യസ്തമായ രണ്ട് സംഭവങ്ങളിലായാണ് മയക്കു മരുന്ന് ശേഖരം കണ്ടെടുത്തത്.
ക്യാബിൻ ബാഗേജിൽ കടത്തുന്നതിനിടയിലാണ് 10 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അംഗോള പൗരനും ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് യാത്രക്കാരാണ് കസ്റ്റംസിന്റെ വലയിലായത്.
ആദ്യം നടന്ന സംഭവത്തിൽ അഡിസ് അബാബയിൽ നിന്ന് വന്ന യാത്രക്കാരന്റെ ക്യാബിൻ ബാഗേജുകളിലും ഷൂകളിലും ചെരിപ്പുകളിലും ഒളിപ്പിച്ച കൊക്കെയ്‌നും ഹെറോയിനും അധികൃതർ കണ്ടുകെട്ടിയിരുന്നു. 9.59 കിലോഗ്രാം ഭാരമുള്ള മയക്കുമരുന്നിന് ഏകദേശം 100 കോടി രൂപ വിലമതിക്കുമെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. രണ്ടാമത്തെ സംഭവത്തിൽ അംഗോളൻ പൗരന്റെ ബാഗിൽ നിന്ന് 11.41 കോടി രൂപ വിലമതിക്കുന്ന 1.18 കിലോഗ്രാം ഭാരമുള്ള കൊക്കെയ്ൻ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്‌സറ്റംസ് അറിയിച്ചു.
Comments