പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം മുഴുവനും ഹർ ഘർ തിരംഗയുടെ സന്ദേശം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സമുചിതമായി ആഘോഷിക്കുമ്പോൾ ദേശീയതയോട് മുഖം തിരിച്ച് സിപിഎം. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ പ്രതീകമായി സാമൂഹിക മാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്കാരിക മേഖലകളിൽ ഉള്ളവരും വ്യത്യസ്ത രാഷ്‌ട്രീയ പാർട്ടികളും പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കിയിരുന്നു.
എന്നാൽ സിപിഎമ്മിന്റെ വിവിധ ഘടകങ്ങളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രങ്ങൾ ഇനിയും ദേശീയ പതാക ആക്കിയിട്ടില്ല. ഓഗസ്റ് 13 മുതൽ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കിയവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ ഇതിനോട് മുഖം തിരിക്കുന്ന നയമാണ് സിപിഎം പ്രൊഫൈലുകളിൽ കാണാൻ സാധിക്കുന്നത്.
സിപിഎമ്മിന്റെ ഈ നിഷേധാത്മക നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ചിലർ പകുതി ട്രോളായും പകുതി കാര്യമായുമാണ് വിമർശനം പ്രകടമാക്കിയിരിക്കുന്നത്. പണിത്തിരിക്ക് മൂലം വിട്ട് പോയതാവാനേ തരമുള്ളൂ. അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്ന കാരണം കൊണ്ടല്ല. സത്യം എന്ന തലക്കെട്ടോടെ സിപിഐഎം, സിപിഐഎം കേരള, സിപിഐഎം പുതുചച്ചേരി എന്നീ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളുടെ ദേശീയ പതാക ഇല്ലാത്ത പ്രൊഫൈൽ പങ്കു വെച്ചിരിക്കുന്ന സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ഇതിന് മറുപടിയായി സിപിഎം അനുഭാവികളുടെ കാപ്സ്യൂളുകളും ഇറങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യ ദിനം നാളെയല്ലേ, ഇന്നേ എന്തിന് ചിത്രം മാറ്റണം എന്ന ക്യാപ്സ്യൂളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
Comments