ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ത്രിവർണ്ണ പതാകയ്‌ക്ക് ആചാരപരമായ 21- ഷോട്ട് സല്യൂട്ട് നൽകിയത് ഇന്ത്യൻ നിർമ്മിത തോക്ക്. കേന്ദ്രത്തിന്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ആചാരപരമായ സല്യൂട്ടിനായി ഉപയോഗിച്ച തദ്ദേശീയ ഹോവിറ്റ്‌സർ തോക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ആദ്യമായാണ് തദ്ദേശീയമായി നിർമ്മിച്ച തോക്കിൽ നിന്നും വെടി ഉതിർന്നതെന്നും തോക്കിന്റെ ശബ്ദത്തിൽ നിന്നും ഓരോ ഇന്ത്യൻ പൗരനും പ്രചോദനവും ഊർജ്ജവും ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷ ചരിത്രത്തിൽ ആദ്യമായി എംഐ-17 ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. 2012 മുതൽ ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള നൂതന സൈനിക ഹെലിക്കോപ്റ്ററാണ് എംഐ-17.
ഇന്ത്യയെ സ്വാശ്രയ രാഷ്‌ട്രമാക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ആത്മനിർഭർ ഭാരത്. ഇത് സ്വീകരിക്കുന്നതിനും സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾ എടുക്കുന്നതിനും മുന്നിൽ നിൽക്കുന്ന സായുധ സേനാംഗങ്ങളെ മോദി പ്രസംഗത്തിൽ അഭിനന്ദിച്ചു. സൈനികരാണ് രാജ്യത്തിന്റെ ശക്തി. സൈനികരും സായുധ സേനയിലെ ഉദ്യോഗസ്ഥരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments