ന്യൂഡൽഹി: ഇസ്‌ലാമിക ഭീകരവാദിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് നിമിഷങ്ങൾക്കകം മുക്കി തടിതപ്പി, സാമ്പത്തിക കുറ്റകൃത്യം നടത്തിയതിന് അന്വേഷണം നേരിടുന്ന വിവാദ മാദ്ധ്യമ പ്രവർത്തക റാണ അയൂബ്. വെള്ളിയാഴ്ചയാണ് സൽമാൻ റുഷ്ദിയെ അക്രമി കുത്തി വീഴ്‌ത്തിയത്. തുടർന്ന് സൽമാൻ റുഷ്ദിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും, അദ്ദേഹം പൂർണ്ണ ആരോഗ്യത്തോടെ മടങ്ങി വരുന്നത് പ്രതീക്ഷിക്കുകയാണെന്നും റാണ അയൂബ് ട്വീറ്റ് ചെയ്തിരുന്നു. ഇസ്‌ലാമിക മൗലികവാദികളുടെ പ്രീതിക്ക് വേണ്ടി പിന്നീട് ഇവർ ട്വീറ്റ് മുക്കുകയായിരുന്നു.
മുഹമ്മദ് നബിയെ അവഹേളിച്ചവർക്ക് സൗഖ്യം ആശംസിക്കുന്നവരെ തങ്ങൾക്ക് അനുകൂലിക്കാൻ കഴിയില്ല എന്ന് നിരവധി ഇസ്‌ലാമിക മൗലികവാദികൾ അവരുടെ ട്വീറ്റിന് താഴെ പ്രതികരണം രേഖപ്പെടുത്തി. പാശ്ചാത്യരുടെ അതേ ഭാഷയിലാണ് റാണ അയൂബ് സംസാരിക്കുന്നതെന്ന് ചിലർ പറഞ്ഞു. അവർ മുസ്ലിങ്ങളെ ഒറ്റുകൊടുത്തുവെന്നും ചിലർ അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുന്ന റാണ അയൂബിനെ തങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ പ്രവാചകനെ അവഹേളിച്ചവർക്ക് പിന്തുണ നൽകിയാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും എന്ന ഭീഷണിയും ചിലർ മുഴക്കി. ഇതോടെ റാണ അയൂബ് ട്വീറ്റ് പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് റാണ അയൂബ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇതും പിന്നീട് അവർ പിൻവലിച്ചിരുന്നു. ഈ ട്വീറ്റിനെതിരെയും ഇസ്‌ലാമിക മൗലികവാദികൾ പ്രതികരിച്ചിരുന്നു. അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് റാണ അയൂബ് ട്വീറ്റ് പിൻവലിച്ചത് എന്ന വിമർശനം അന്നും ഉയർന്നിരുന്നു.
Comments