ബംഗളൂരു: കർണാടകയിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾക്കെതിരെ പോപ്പുലർ ഫ്രണ്ട് രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഗസ്റ്റ് 31 ന് പതിവു പോലെ വിനായക ചതുർത്ഥി ആഘോഷിക്കാൻ വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അനുമതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയത്.
പരിപടി നടക്കണമെങ്കിൽ തങ്ങളുടെ ചില നിബന്ധനകൾ അംഗീകരിക്കണമെന്ന് പോപ്പുലർ ഫ്രണ്ടും കർണാടക വഖഫ് ബോർഡ് ചെയർമാനും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് നിസ്‌കരിക്കാനായി പ്രത്യേകം മുറി, മുസ്ലീം മതവിഭാഗത്തിന്റെ ആഘോഷങ്ങൾക്ക് പ്രത്യേകം അനുമതി, മതപഠനത്തിന് അനുമതി എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കാൻ സ്‌കൂളുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്, എല്ലാ വർഷത്തേയും പോലെ അവർക്ക് അത് തുടരാമെന്നും സ്വാതന്ത്ര്യലബ്ദിയ്‌ക്ക് മുൻപ് തന്നെ ആഘോഷങ്ങൾ നടന്നിരുന്നതായും മന്ത്രി ബിസി നാഗേഷ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി.
സ്വാതന്ത്ര്യ സമരത്തിന്റെ ആയുധമായാണ് ഗണേശോത്സവം ഈ രാജ്യത്ത് ആരംഭിച്ചത്. അതിനുമുമ്പ് വീടുകളിൽ ഗണപതിപൂജ നടത്തിയിരുന്നു. ബാലഗംഗാധര തിലകിന്റെ നിർദേശപ്രകാരം സ്‌കൂളുകളിലും ഹോസ്റ്റലുകളിലും പൊതുസ്ഥലങ്ങളിലും ഗണേശോത്സവം ആരംഭിച്ചു. ഒരു സർക്കാരും അധികാരത്തിൽ വന്നതിന് ശേഷമല്ല ഈ രീതി തുടങ്ങിയത്. സ്വാതന്ത്ര്യ സമരത്തിന്റെ ആയുധമായിരുന്ന ഇത്തരം ആചാരങ്ങൾ തലമുറകളായി തുടരുന്നു, അത് നിർത്തേണ്ട കാര്യമില്ല. മതപരമായ ആചാരങ്ങൾക്ക് വേണ്ടി പുതിയ അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Comments