അഭിനയ മികവ് കൊണ്ട് ആളുകളെ എന്നും വിസ്മയിപ്പിച്ച മലയാളികളുടെ സ്വന്തം നടനാണ് മോഹൻലാൽ. വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുത്ത് അത് മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അറുപതുകളുടെ നിറവിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ സിംഹാസനത്തിന് ഒരു ഇളക്കവും തട്ടിയിട്ടില്ല. മോഹൻലാലിന്റെ അഭിനയവൈഭവത്തെ ലോകമെമ്പാടുമുള്ളർ പ്രശംസിച്ചിട്ടുമുണ്ട്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പമരാമർശം.
എന്നാൽ മോഹൻലാൽ സിനിമയിൽ എത്തിയ കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ തുറന്നുപറയുകയാണ് സംവിധായകനും കലാ സംവിധായകനുമായ രാധാകൃഷ്ണൻ. പണ്ട് മോഹൻലാലിനെ സിനിമയിൽ നായകനാക്കാൻ തീരുമാനിച്ചപ്പോൾ അത് എതിർത്തുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു എന്ന് രാധാകൃഷ്ണൻ പറഞ്ഞു. 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ അഭിനയ മികവ് കണ്ടാണ് തന്റെ അടുത്ത ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കാമെന്ന് ചിന്തിച്ചത്. എന്നാൽ സിനിമയുടെ നിർമ്മാതാവ് ഇതിനെ എതിർത്തു.
‘താനൊരു കലാകാരനല്ലേ? ഇതുപോലെ മത്തങ്ങ മോന്തയുള്ള ഒരാളെ സിനിമയിൽ അഭിനയിപ്പിക്കാൻ പറ്റുമോ?’ എന്നാണ് സിനിമയുടെ നിർമ്മാതാവ് അന്ന് ചോദിച്ചത് എന്ന് രാധാകൃഷ്ണൻ വെളിപ്പെടുത്തി. അന്നത് തന്നെ ഏറെ വിഷമിപ്പിച്ചു. വില്ലനായിരുന്ന മോഹൻലാൽ നായകനാകുമെന്ന് താനന്ന് വിചാരിച്ചില്ല. എല്ലാവരും സുന്ദരൻ ആവണമെന്നില്ലല്ലോ എന്ന് നിർമ്മാതാവിന് താൻ അപ്പോൾ തന്നെ മറുപടിയും നൽകി.
എന്നാൽ അതേ നിർമ്മാതാവ് തന്നെ പിന്നീട് മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്തുവെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
Comments