ന്യൂഡൽഹി : പ്രധാനമന്ത്രി നല്ല രാഷ്‌ട്രീയ നേതാവ് മാത്രല്ല മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണെന്ന് വെളിപ്പെടുത്തി സുഹൃത്തുക്കൾ. ലോക ഫോട്ടോഗ്രഫി ദിനവുമായി ബന്ധപ്പെട്ട് മോദി സ്‌റ്റോറി എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിയുടെ പലരും അറിയാത്ത കഴിവിനെക്കുറിച്ച് അടുത്തറിയുന്നവർ പറഞ്ഞത്. നൂതന ക്യാമറ ലെൻസുകൾ ഇല്ലാത്ത കാലത്ത് പോലും മോദി തന്റെ ഫോൺ ക്യാമറ ഉപയോഗിച്ച് നല്ല ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്ന് ഫോട്ടോഗ്രാഫറായ ഹർഷ് ഷാ പറഞ്ഞു. കൈലാസ് മാനസസരോവരിലേക്ക് യാത്ര ചെയ്ത് അവിടുത്തെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഒരിക്കൽ പറഞ്ഞതായി ഹർഷ് ഓർമ്മിച്ചു. അക്കാലത്തെ അദ്ദേഹത്തിന്റെ ഫോട്ടോകൾ ശരിക്കും കാണേണ്ടവ തന്നെയായിരുന്നു. പ്രദർശനത്തിൽ വെയ്‌ക്കാവുന്ന അത്രയും നിലവാരമുളളവയായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
നല്ല ഫോട്ടോകൾ എടുക്കുന്നവരെ പ്രധാനമന്ത്രി എന്നും അഭിനന്ദിക്കാറുണ്ടെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഉദയ് മഹൂർകർ പറഞ്ഞു. ഒരിക്കൽ ഗുജറാത്തിലെ വരൾച്ചയുടെ ഭീകരത തുറന്നുകാണിക്കുന്ന ഒരു ചിത്രം ഇന്ത്യ ടുഡേയിൽ വന്നിരുന്നു. ഫോട്ടോഗ്രാഫർ കിണറ്റിലിറങ്ങി വെള്ളമെടുക്കുന്ന ചിത്രമായിരുന്നു അത്. ശൈലേഷ് എന്നയാളാണ് ചിത്രം പകർത്തിയത്. ഈ ചിത്രം ശ്രദ്ധയിപ്പെട്ടതോടെ മോദി ഇയാളെ വിളിച്ച് അഭിനന്ദിച്ചുവെന്ന് മാദ്ധ്യമപ്രവർത്തകൻ പറഞ്ഞു.
Modi is a photography enthusiast who enjoys being behind the lens and capturing life!
In fact, the photos he clicked during his Mansarovar yatra in late 80s were very well appreciated.
Meet Modi the shutterbug in today’s #ModiStory! pic.twitter.com/hhPWhLJJLW
— Modi Story (@themodistory) August 19, 2022
പ്രധാനമന്ത്രിയായാലും മോദിക്കുള്ളിലുള്ള ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ ഫോട്ടോ സെൻസും അതേപടി നിലനിൽക്കുന്നുണ്ടെന്ന് മുതിർന്ന ഫോട്ടോഗ്രാഫർ ദിലീപ് ഥാക്കർ പറഞ്ഞു. 2016 ൽ റായ്പൂരിലുള്ള നന്ദൻവനിലേക്ക് പോയപ്പോൾ അവിടെവെച്ച് പ്രധാനമന്ത്രി ഒരു കടുവയുടെ ചിത്രം എടുത്തിരുന്നു. അത് പിന്നീട് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്‌ക്കുകയും ചെയ്തു.
ഹിമാചൽ പ്രദേശിൽ പോയ സമയത്ത് അവിടുത്തെ പർവതനിരകളുടെ മികച്ച ചിത്രങ്ങളും അദ്ദേഹം പകർത്തി. മൊബൈൽ ഫോണിൽ സെൽഫി എടുക്കാനും അദ്ദേഹത്തിന് ഇഷ്ടമാണ്. ഇത്തരത്തിൽ അദ്ദേഹമെടുത്ത നിരവധി സെൽഫികൾ ശ്രദ്ധ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാൻ ആരും മടി കാണിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.
Comments