ശ്രീനഗർ : രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ പിടികൂടി സുരക്ഷാ സേന. 72 മണിക്കൂറിനിടെ മൂന്ന് ഭീകരരാണ് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്. ഒരാളെ അതിർത്തിയിൽ വെച്ച് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രണ്ട് പേർ കൊല്ലപ്പെട്ടു. .
കശ്മീരിലെ അഖ്‌നൂർ സെക്ടറിൽ പല്ലൻവാലയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ വെച്ച് ഓഗസ്റ്റ് 23 ന് രാത്രിയാണ് ഒരു ഭീകരൻ പിടിയിലായത്. അന്നേ ദിവസം തന്നെ രാജ്യത്തേക്ക് നുഴഞ്ഞുകയറി പൊട്ടിത്തെറിച്ച രണ്ട് ഭീകരരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. മൈൻഫീൽഡിലെത്തിയ ഭീകരർ, ഇതിൽ അറിയാതെ ചവിട്ടുകയായിരുന്നു. ഇതോടെ എല്ലാ മൈനുകളും സജീവമായി. രണ്ട് ഭീകരരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.
ഒരാഴ്ചയോളമായി യഥാർത്ഥ നിയന്ത്രണ രേഖയിൽ ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് ഇവർ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത് എന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
Comments