മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം മുടവൂർപാറ കാട്ടുകുളത്തിൻകര ജോസ്പ്രകാശിനെയാണ് കോടതി ശിക്ഷിച്ചത്. 13 കാരിയെ പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതിയാണ് ജോസ്പ്രകാശിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം.പ്രായപൂർത്തിയാകാത്ത കുട്ടിയെ ശരീരത്തിൽ ബാധ കയറിയട്ടുണ്ടെന്നും പ്രാർത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തത്.
ജീവപര്യന്തം തടവിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ കൂടുതൽ കാലം ശിക്ഷ അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376ാം വകുപ്പ് പ്രകാരമാണ് കോടതി ജോസ്പ്രകാശിന് ശിക്ഷ വിധിച്ചത്.
Comments