ന്യൂഡൽഹി: വിശ്വപ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. സൽമാൻ റൂഷ്ദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എല്ലായ്‌പ്പോഴും അക്രമത്തിനും ഭീകരവാദത്തിനും എതിരാണ്. സൽമാൻ റൂഷ്ദിക്ക് നേരെയുണ്ടായ പൈശാചികമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അദ്ദേഹം എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു- അരിന്ദം ബാഗ്ചി പറഞ്ഞു.
ഈ മാസം 12 നാണ് സൽമാൻ റൂഷ്ദി ആക്രമിക്കപ്പെട്ടത്. ന്യൂയോർക്കിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ മതമൗലികവാദിയായ ഹാദി മേതർ അദ്ദേഹത്തെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ റൂഷ്ദിയുടെ കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. അപകടനില തരണം ചെയ്ത അദ്ദേഹം ഇപ്പോഴും ന്യൂയോർക്കിയെ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments