ദിസ്പൂർ: സംസ്ഥാനത്ത് ഭീകരരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കി പോലീസ്. ഭീകര സംഘടനയായ അൽഖ്വയ്ദയുമായി ബന്ധമുള്ള 34 പേരാണ് അസം പോലീസിന്റെ പിടിയിലായത്.
സംസ്ഥാനത്ത് ഭീകര സംഘടനകളും വിവിധ നിരോധിത സംഘടനകളുടെ പിന്തുണയുള്ളതുമായ ഗ്രൂപ്പുകൾ ഉടലെടുക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരം ഗ്രൂപ്പുകൾ വഴി യുവാക്കൾ ഭീകര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. ഭീകര പ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന് ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ത വ്യക്തമാക്കി.
Assam | There are different types of groups of Madrasas in Assam… Some new groups are sprouting up & taking advantage. Conspiracy hatching from outside Assam, currently from Bangladesh & Al-Qaeda-affiliated groups, influencing youth to spread radicalization: DGP BJ Mahanta pic.twitter.com/PPbaf9TgCs
— ANI (@ANI) August 25, 2022
ബംഗ്ലാദേശികൾ സൈനിക പരിശീലന കേന്ദ്രങ്ങൾ കൈയേറാനുള്ള ശ്രമങ്ങൾ നടത്തുന്നതായി ഡിജിപി പറഞ്ഞു. മദ്രസ സംഘങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.അസം അക്രമിക്കുകയെന്ന ലക്ഷ്യവുമായി അയൽ രാജ്യങ്ങളിൽ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും ബംഗ്ലാദേശിലെ അൽഖ്വയ്ദ ഭീകരരെ സംസ്ഥാനത്ത് എത്തിക്കാൻ പദ്ധതിയിടുന്നതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
Comments