മുംബൈ: വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെ കാമുകനെ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഓട്ടോറിക്ഷ ഡ്രൈവറായ റംസാൻ ഷെയ്ഖ്(26) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകിയായ സൊഹ്റ ഷാ(32)യെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ അരേ കോളനിയിൽ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.
രണ്ട് വർഷം മുൻപാണ് സൊഹ്റ ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയത്. ഇവർക്ക് മക്കളുണ്ട്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി റംസാനുമായി ഇവർ പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസവും. സൊഹ്റയും റംസാനും തമ്മിൽ വഴക്ക് പതിവായിരുന്നതായി അയൽക്കാർ പറയുന്നു.
വിവാഹ വാഗ്ദാനം നൽകി റംസാൻ കബളിപ്പിക്കുകയാണെന്ന് മനസിലായതോടെയാണ് സൊഹ്റ കൊലപാതകത്തിന് പദ്ധതി ഇടുന്നത്. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെയാണ് റംസാനെ പിൻസീറ്റിലിരുന്ന സൊഹ്റ കൊലപ്പെടുത്തിയത്. ദുപ്പട്ട കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകം. മരണം ഉറപ്പാക്കിയതിന് ശേഷം ഇവർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
Comments