ഗുവാഹട്ടി: ഇസ്ലാമിക ഭീകര സംഘടനയായ അൽ-ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമിൽ ഒരു മദ്രസ കൂടി ഇടിച്ചു നിരത്തി. അസമിലെ ബാർപേട്ട ജില്ലയിലെ മദ്രസയാണ് ഇടിച്ചു നിരത്തിയത്. മദ്രസ പ്രധാന അദ്ധ്യാപകൻ മഹ്മൂനുർ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബാർപേട്ടയിലെ ധകലിയാപാറയിലെ മദ്രസയിൽ ജിഹാദി പ്രവർത്തനങ്ങൾ നടക്കുന്നതായി ബോദ്ധ്യപ്പെട്ടു. ഇതിനാൽ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് മദ്രസ പൊളിച്ചു നീക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
അൽ-ഖ്വായ്ദ ഭീകരരായ ബംഗ്ലാദേശി പൗരന്മാർക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ശൈഖുൽ ഹിന്ദ് മഹ്മൂദുൽ ഹസൻ ജമിയുൾ ഹുദാ ഇസ്ലാമിക് അക്കാഡമി എന്ന മദ്രസ പൊളിച്ചു നീക്കിയത്. മദ്രസയിൽ ഒളിച്ചു താമസിച്ച രണ്ട് ബംഗ്ലാദേശി ഭീകരരിൽ സൈഫുൾ ഇസ്ലാം എന്നയാളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
അൽ-ഖ്വായ്ദ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഓഗസ്റ്റ് 4ന് അസമിലെ മോറിഗാവ് ജില്ലയിലെ ഒരു മദ്രസയും ഇടിച്ചു നിരത്തിയിരുന്നു. ഇതിന്റെ നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്തിരുന്നു.
Comments