ലഖ്നൗ: അലിഗഢിൽ ഹിന്ദു ക്ഷേത്രം തകർത്ത അക്രമി വിഗ്രഹങ്ങൾ തല്ലിയുടച്ചു. സംഭവത്തിൽ 25 വയസ്സുകാരനായ പ്രതി മുഹമ്മദ് ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 28ന് രാത്രിയിലായിരുന്നു സംഭവം.
റസൽഗഞ്ചിന് സമീപമുള്ള പ്രാചീന ശിവക്ഷേത്രമാണ് തകർക്കപ്പെട്ടത്. ചുറ്റികയുമായി അകത്ത് കയറിയ പ്രതി ആറോളം പ്രതിഷ്ഠകൾ തച്ചുടച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുൻ മേയറും ബിജെപി നേതാവുമായ ശകുന്തള ഭാരതി പോലീസിനെയും കൂട്ടി സ്ഥലത്തെത്തി. പരിസരത്ത് നിന്നും പ്രതിയെ ഉടൻ പോലീസ് പിടികൂടുകയായിരുന്നു.
പ്രതിയെ തെളിവ് സഹിതം പിടികൂടിയതായും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. നഗരത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് ക്ഷേത്രത്തിന് നേരെയുള്ള ആക്രമണമെന്ന് ശകുന്തള ഭാരതി പറഞ്ഞു. പ്രദേശത്ത് ഇത് മൂന്നാമത്തെ സംഭവമാണ്. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അവർ പറഞ്ഞു.
ക്ഷേത്രത്തിലെ ഒരു വിഗ്രഹം കാണാതായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
Comments