ചണ്ഡീഗഢ്: ഭർത്താവിന്റെ ജോലിസ്ഥലത്തെത്തി ഭാര്യ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ക്രൂരതയാണന്ന് നിരീക്ഷിച്ച് ചത്തീസ്ഗഢ് ഹൈക്കോടതി. ജസ്റ്റിസ്റ്റുമാരായ ഗൗതം ഭാദുരി,രാധാകിഷൻ അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഭർത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജി തള്ളി കൊണ്ടാണ് കോടതിയുടെ ഈ പരാമർശം.
സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ യാതൊരു അടിസ്ഥാനവുമില്ലാതെ അധിക്ഷേപിക്കുകയും യുവാവിനെതിരെ മന്ത്രിയ്ക്ക് പരാതി നൽകുകയും ചെയ്ത ഭാര്യ, സഹപ്രവർത്തകയുമായി യുവാവിന് ബന്ധമുണ്ടെന്ന് ജോലിസ്ഥലത്ത് പറഞ്ഞ് പരത്തുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.
യുവതി ഭർത്താവിനെ വീട്ടുകാരിൽ നിന്നും അകറ്റുകയും മാതാപിതാക്കളെ സന്ദർശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തതായി തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. യുവതിയോട് ഭർത്താവ് ക്രൂരമായി പെരുമാറിയതിന് തെളിവുകളൊന്നും ഹാജരാക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ വിവാഹേതര ബന്ധം ആരോപിച്ച യുവതി ഭർത്താവിന്റെ ഓഫീസിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചതായി കോടതിയ്ക്ക് വ്യക്തമായി. തോടെയാണ് നിർണ്ണായകമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. പരസ്യമായി ഭാര്യ അപമാനിച്ചത് തന്റെ പ്രതിച്ഛായയ്ക്ക് ഭംഗം വരുത്തിയതായും സഹപ്രവർത്തകർക്കിടയിൽ അപമാനിതനായെന്നുമുള്ള യുവാവിന്റെ വാദം കോടതി ശരിവെച്ചു.
Comments