ദുംക: മതം മാറണമെന്ന് ആവശ്യപ്പെടുകയും സാധ്യമല്ല എന്ന് പറഞ്ഞു പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ജാർഖണ്ഡിൽ ഹിന്ദു പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരുഖ് ദിവസങ്ങൾക്ക് മുൻപ് വീട് ആക്രമിച്ചിരുന്നു എന്ന് കുടുംബം. വിദ്യാർത്ഥിനിയായ അങ്കിതയെ നിരന്തരം ഇയാൾ പുറകെ നടന്ന് ശല്യം ചെയ്തിരുന്നു. തുടർച്ചയായ മാനസിക സംഘർഷം കാരണം പെൺകുട്ടി വീട്ടിൽ പറയുകയും ഷാരൂഖിനെ താക്കീത് ചെയ്തതായും വീട്ടുകാർ പറഞ്ഞു.
സംഭവത്തിനെ തുടർന്ന് പ്രതി അങ്കിതയുടെ വീട്ടിൽ എത്തുകയും കാണണമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തടസം പറഞ്ഞ അങ്കിതയുടെ വീട്ടുകാർ നോക്കി നിൽക്കെ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഷാരൂഖിന്റെ സഹോദരൻ സംഭവത്തിൽ മാപ്പ് പറയുകയും പോലീസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി കുടുംബം അറിയിച്ചു.
മതം മാറണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് പ്രണയം നിരസിക്കുകയും ചെയ്തതിൽ കലിപൂണ്ട ഇയാൾ അങ്കിതയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ദുംകയിലെ ഫൂലോ ജനോ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മെച്ചപ്പെട്ട ചികിത്സയ്‌ക്കായി അവിടെ നിന്നും റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയന്സിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Comments