ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായി 500 കളിമൺ ഗണേശ വിഗ്രഹങ്ങൾ സമ്മാനിക്കാനൊരുങ്ങി യുവാവ് . രാജസ്ഥാൻ സ്വദേശിയായ നിമിഷ് ഗൗതം എന്ന യുവാവാണ് ഗണേശ വിഗ്രഹങ്ങൾ നിർമ്മിച്ച് ആഘോഷങ്ങൾക്കായി സമ്മാനിക്കുന്നത്. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് ശേഷം പ്ലാസ്റ്റിക് വിഗ്രഹങ്ങൽ നദീ തീരങ്ങളിൽ ചിതറിക്കിടക്കുന്നതിൽ വേദനിച്ചാണ് യുവാവ് കളിമണ്ണ് വിഗ്രങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ വർഷം 250 കളിമൺ വിഗ്രഹങ്ങളാണ് ഉണ്ടാക്കിയത്. എന്നാൽ ഈ വർഷം അത് ഇരട്ടിയാക്കുകയാണ് തന്റെ ലക്ഷ്യം. കെട്ടിടങ്ങൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ എത്തിയാണ് വിഗ്രഹം നിർമ്മിക്കുന്നതിനുള്ള കറുത്ത് മണ്ണ് താൻ കുഴിച്ചെടുക്കുന്നത്. ഒരോ ദിവസവും 12 മുതൽ 15 വരെ വിഗ്രഹങ്ങൾ ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ വർഷം സഹോദരിയാണ് വിഗ്രഹം നിർമ്മിക്കുന്നതിന് തന്നെ സഹായിച്ചത്. വിഗ്രഹങ്ങൾ വരയ്‌ക്കാൻ ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ നിറങ്ങൾ വാങ്ങുന്നതിനാണ് പണം കൂടുതലും ചെലവാകുന്നതെന്നും യുവാവ് പറയുന്നു.
കഴിഞ്ഞ വർഷം ഉത്സവത്തിന് ഒരു മാസം മുമ്പ് തന്നെ ഗൗതമിന് അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗണേശ വിഗ്രഹങ്ങൾക്കായി ഓർഡർ ലഭിച്ചിരുന്നു. ഈ വർഷം സഹോദരി വിവാഹം കഴിഞ്ഞ് പോയതിനാൽ അമ്മയാണ് ഗൗതമിനെ വിഗ്രഹം നിർമ്മിക്കുന്നതിന് സഹായിക്കുന്നത്.
അതേസമയം പ്ലാസ്റ്റിക് വിഗ്രഹങ്ങൾ പരിസ്ഥിതിക്ക് ഹാനികരമാണെന്ന് പരിസ്ഥിതി സംരക്ഷകർ പറഞ്ഞു. കൂടാതെ ഒരോ വർഷവും ഇത്തരത്തിലുണ്ടാകുന്ന പരിസ്ഥിതിക പ്രശ്‌നങ്ങൾ തടയുന്നതിന് ഗൗതം കളിമണ്ണും ഭക്ഷ്യയോഗ്യവുമായ നിറങ്ങളും ഉപയോഗിച്ച് ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.
Comments