തിരുവവന്തപുരം : ഗുണനിലവാര പരിശോധന നടത്താതെ സംസ്ഥാനത്തേക്ക് പേ വിഷബാധക്കെതിരായ വാക്‌സിൻ എത്തിച്ചതായി മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ. വാക്‌സിൻ വിതരണത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വാദം തള്ളിക്കൊണ്ടാണ് കോർപ്പറേഷൻ ഇക്കാര്യം അറിയിച്ചത്. മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിൻസ് ബയോ പ്രൊഡക്ട്‌സിന്റെ ഇക്വിൻ ആന്റിബോഡീസ് വാക്‌സിൻ ഇതുവരെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടില്ല. എന്നാൽ പേവിഷബാധ കൂടി വന്നതോടെ ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചുവെന്ന് റിപ്പോർട്ടിൽപറയുന്നു. കൊറോണ കാലത്ത് പരിശോധനാ ഫലം വൈകുന്നതും ഇതിന് കാരണമായി.
സംസ്ഥാനത്ത് പേവിഷബാധയേറ്റ് വാക്‌സിൻ സ്വീകരിച്ച ആളുകളും മരിച്ച സംഭവം വിവാദമായിരുന്നു. ഗുണനിലവാര പരിശോധന നടത്തിയാണ് വാക്‌സിൻ എത്തിച്ചത് എന്നായിരുന്നു വീണാ ജോർജിന്റെ വിശദീകരണം. എന്നാൽ ഗുണനിലവാര പരിശോധന നടത്തിയിട്ടില്ലെന്ന് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വ്യക്തമാക്കിയത് ആരോഗ്യവകുപ്പിന് തിരിച്ചടിയായിരിക്കുകയാണ്.
Comments