ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവേട്ട. അത്യാധുനിക ഉപകരണങ്ങളടക്കം അതിർത്തി കടന്നെത്തിയ ഭീകരനെയാണ് പോലീസും സുരക്ഷാസേനാംഗങ്ങളും സംയുക്ത തിരിച്ചിലി നൊടുവിൽ പിടികൂടിയത്. ലഷ്‌ക്കർ ഇ തൊയ്ബ അംഗമായ സാഖ്വിബ് ഷക്കീൽ ദാർ എന്ന ഭീകരനാണ് പിടിയിലായത്. സോപോർ-കുപ്വാര റോഡിൽ വെച്ചാണ് സൈന്യം ഭീകരനെ വളഞ്ഞത്.
സുരക്ഷാ സൈനികരേയും സാധാരണക്കാരേയും വധിക്കാനുള്ള പദ്ധതിയുമായിട്ടാണ് സാഖ്വിബ് എത്തിയതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഒരു പിസ്റ്റൾ, മാഗസിൻ, എട്ടു വെടിയുണ്ടകൾ എന്നിവയാണ് പിടികൂടുമ്പോൾ അയാളുടെ കൈവശം ഉണ്ടായിരുന്നത്. 22 രാഷ്‌ട്രീയ റൈഫിൾസ് സേനാംഗങ്ങളും 179-ാം ബറ്റാലിയൻ സിആർപിഎഫും ജമ്മുകശ്മീർ പോലീസിനെ സഹായിക്കാൻ പ്രദേശത്ത് എത്തിയിരുന്നു.
സോപോർ മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ചെക് ബ്രാത്ത് ലിങ്ക് റോഡിലേയ്‌ക്ക് കടന്ന് പോകുന്നതിനിടെയാണ് സംശയം തോന്നിയ പോലീസ് സംഘം നിൽക്കാൻ ആവശ്യപ്പെട്ടത്. പോലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതോടെ സൈന്യത്തിന്റെ സഹായത്തോടെ തിരച്ചിൽ നടത്തി പിടികൂടുകയായിരുന്നു.
Comments