ഗണേശ ചതുർത്ഥി ആഘോഷിച്ച ബിജെപി മുസ്ലീം നേതാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് അലീഗഢ് ദിയോബന്ദ്. അലിഗഢിലെ ബിജെപി മഹിളാ മോർച്ചയുടെ മണ്ഡൽ വൈസ് പ്രസിഡന്റായ റൂബി ആസിഫ് ഖാനെതിരെയാണ് ദിയോബന്ദിലെ മുഫ്തി ഫത്വ പുറപ്പെടുവിച്ചത്. ഗണേശ ചതുർത്ഥിയുടെ ഭാഗമായി ഇവർ വീട്ടിൽ ഗണേശ വിഗ്രഹം വെച്ച് ആരാധന നടത്തിയിരുന്നു. ബിജെപി നേതാവിന്റെ ഈ പ്രവൃത്തി മുസ്ലീം മതത്തിന് എതിരാണെന്ന് മുഫ്തി ആരോപിച്ചു. .
ഗണേശ ഭഗവാനെ ഹിന്ദുക്കൾ ആരാധിക്കുമായിരിക്കും, എന്നാൽ ഇസ്ലാമിൽ വിഗ്രഹാരാധന ഇല്ലെന്ന് ദിയോബന്ദിലെ മുഫ്തി അർഷാദ് ഫാറൂഖി പറഞ്ഞു. ഇസ്ലാമിൽ അള്ളാഹുവല്ലാതെ മറ്റാരെയും ആരാധിക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നവർ ഇസ്ലാമിന് എതിരാണ്.
ഇതിന് പിന്നാലെ റൂബി ഖാൻ മുഫ്തിയും മറുപടിയുമായി രംഗത്തെത്തി. ഇത്തരം പുരോഹിതന്മാരും മുഫ്തിമാരും യഥാർത്ഥ മുസ്ലീങ്ങളല്ലെന്നും രാജ്യത്തെ വിഭജിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും റൂബി ഖാൻ പറഞ്ഞു. നേരത്തെയും തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുൻപത്തെ പോലെ ഇത്തവണയും അത് കാര്യമാക്കുന്നില്ലെന്നും റൂബി പറഞ്ഞു.
ഇത്തരത്തിലുള്ള മുഫ്തികളും മൗലാനമാരും തീവ്രവാദ-ജിഹാദി ചിന്താഗതിക്കാരാണ്. ഈ ആളുകൾ തന്നെയാണ് ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നത്. ഒരു യഥാർത്ഥ മുസ്ലീം ആയിരുന്നെങ്കിൽ അയാൾ ഇങ്ങനെ സംസാരിക്കില്ലായിരുന്നുവെന്ന് റൂബി വിമർശിച്ചു.
ഹൈന്ദവ ആഘോഷങ്ങൾ താൻ എന്നും ആചരിക്കാറുണ്ട്. അത് ഇനിയും തുടരുമെന്ന് ഇവർ പറഞ്ഞു. വീട്ടിൽ ഗണേശ വിഗ്രഹം സ്ഥാപിച്ച റൂബി, ഏഴ് ദിവസങ്ങൾ ശേഷം എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ട് അത് നിമഞ്ജനം ചെയ്യുമെന്ന് അറിയിച്ചു. ഗണേശ പൂജ നടത്തുകയും ഭഗവാന് മോദകം സമർപ്പിക്കുകയും ചെയ്യുമെന്നും വനിതാ നേതാവ് അറിയിച്ചു.
Comments