മുംബൈ: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വലിയ വിശ്വാസമർപ്പിച്ചിരുന്ന ആളായിരുന്നു മിസ്ത്രിയെന്നും പ്രധാനമന്ത്രി പറഞ്ഞു. മിസ്ത്രിയുടെ ആകസ്മിക മരണത്തിൽ ദുഃഖമുണ്ടെന്നും രാജ്യത്തിന്റെ വാണിജ്യ മേഖലയ്ക്ക് വൻ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടയിൽ കാർ അപകടത്തിൽ പെടുകയായിരുന്നു. സൂര്യ നദിയ്ക്ക് കുറുകെയുള്ള പാലത്തിലാണ് അപകടം സംഭവിച്ചത്.നാലു പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണത്തിൽ നിരവധി പേരാണ് അനുശോചനമറിയിച്ചത്. മികച്ച സംരംഭകൻ എന്നതിനപ്പുറം വ്യവസായ മേഖലയിൽ ദീർഘ വീക്ഷണമുള്ള വ്യക്തത്വമായിരുന്നുവെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞത്.കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി, എൻസിപി എംപി, വിവിധ വ്യവസായ പ്രമുഖർ തുടങ്ങിയവർ മുൻ ചെയർമാന്റെ അകാല വിയോഗത്തിൽ അനുശോചിച്ചു.
Comments