കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സിഐഡി റെയ്ഡിൽ 1.45 കോടി രൂപ പിടിച്ചെടുത്തു. മത്സ്യ വില്പനക്കാരനായ ജയപ്രകാശ് സാഹയിൽ നിന്നുമാണ് അനധികൃതമായി സൂക്ഷിച്ച പണം സി ഐ ഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
സാഹയുടെ വീട്ടിൽ വൻ തോതിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ സി ഐ ഡി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു. പശ്ചിമ ബംഗാളിലെ നിരവധി ഇടങ്ങളിലേക്ക് മത്സ്യ കയറ്റി അയയ്‌ക്കുന്ന തൊഴിലാണ് ഇയാൾ ചെയ്തിരുന്നത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സാഹയെ സി ഐ ഡി ഉദ്യോഗസ്ഥർ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് റെയ്ഡ് നടത്തുകയും അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തുകയുമായിരുന്നു. പിടിച്ചെടുത്ത പണത്തെയും പ്രതിയെയും ഗസോൾ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments