കൊല്ലം : വിവാഹത്തലേന്ന് യുവതിയും യുവാവും വഴക്കിട്ട് പിരിഞ്ഞു. വർഷങ്ങളായി സ്‌നേഹിച്ച ശേഷം വിവാഹം ഉറപ്പിച്ച യുവതിയും യുവാവുമാണ് വഴക്കിട്ട് പിരിഞ്ഞത്. പിന്നാലെ ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവന്റെ പിതാവിന് പരിക്കേറ്റു്.
നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും പാരിപ്പള്ളി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം നടക്കാനിരുന്നത്. ഇതിനായി പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം നടത്തിയിരുന്നു. ഇതിനിടയിലാണ് യുവാവും യുവതിയും തമ്മിൽ തർക്കം ഉണ്ടാകുന്നതും പ്രശ്‌നങ്ങൾ ഏറ്റുമുട്ടലിലേക്ക് എത്തുന്നതും.
വർഷങ്ങളായുള്ള പ്രണയത്തെ വീട്ടുകാർ ആദ്യം എതിർത്തിരുന്നു. എന്നാൽ ഇരുവരുടെയും ശ്രമംമൂലം ഒൻപത് മാസം മുമ്പ് ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. പിന്നാലെ യുവാവ് വിദേശത്ത് പോവുകയും കഴിഞ്ഞ ദിവസം വിവാഹത്തിനായി നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.
കല്യാണത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച യുവതിയുടെ വീട്ടിൽ മെഹന്തി ഇടൽ ചടങ്ങ് നടത്തിയിരുന്നു.ഈ ചടങ്ങിനായി എത്തിയപ്പോഴാണ് വരനുമയി യുവതി തർക്കത്തിലായത്. പ്രശ്‌നം പരിഹരിക്കാൻ ഇരുവീട്ടുകാരും ശ്രമിച്ചെങ്കിലും പിന്നാലെ ഇത് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ പിതാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നാലെ അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇരുവീട്ടുകാരുടെയും പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Comments