കൊച്ചി : തെരുവ് നായ ശല്യത്തിൽ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വേറിട്ട സമരവുമായി നഗരസഭ കൗൺസിലർ. ഹൈക്കോടതിക്ക് മുന്നിൽ ശയനപ്രദക്ഷിണം നടത്തിക്കൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പിറവം നഗരസഭ കൗൺസിലർ ജിൽസ് പെരിയപുറമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംസ്ഥാനം നേരിടുന്ന വലിയൊരു വിഷയമാണ് തെരുവ് നായ ശല്യമെന്ന് ജിൽസ് പറഞ്ഞു. കുട്ടികൾക്കും പ്രായമായവർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ സർക്കാർ ഇതിൽ ഒരു നടപടിയും എടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഇടപെടൽ പ്രതീക്ഷിക്കുന്നില്ല. അതിനാൽ നീതിപീഠത്തിൽ നിന്ന് ജനങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് അഭിരാമി എന്ന 12 വയസുകാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പേവിഷബാധയ്ക്കെതിരെ മൂന്ന് ഡോസ് പ്രതിരോധ കുത്തിവെയ്ക്ക് എടുത്തിട്ടും കുട്ടിയ്ക്ക് പേവിഷബാധയേൽക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
Comments