ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുന:പരിശോധന ഹർജി നൽകി. ബഫർസോൺ വിധിയിലെ 44എ, 44ഇ ഖണ്ഡികകളിൽ വ്യക്തതവേണമെന്ന് വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ പുനപരിശോധന ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.കേന്ദ്രത്തിന്റെ നടപടിയെ കേരളം സ്വാഗതം ചെയ്തു.
വിധി നടപ്പിലാക്കിയാൽ ജനങ്ങൾ പ്രതിസന്ധിയിലാകുമെന്ന് വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.വിധി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാരിന് നിർബന്ധ ബുദ്ധിയുണ്ടെന്ന തെറ്റിദ്ധാരണ കേരളത്തിലുണ്ട്. ജനങ്ങളെ കൂടി പരിഗണിച്ചുള്ള പരിസ്ഥിതി സംരക്ഷണമാണ് നയമെന്നും പരിസ്ഥിതി മന്ത്രാലയം കൂട്ടിച്ചേർത്തു.
കേരളം ഹിമാചൽ പ്രദേശ്, ലഡാക്ക് അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് വനംപരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി.
പരാതികൾ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം ഉടൻ റിപ്പോർട്ട് നൽകും. സംഘം വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തിവരികയാണ്. ആറുമാസത്തിനകം അന്തിമവിജ്ഞാപനം പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വനംപരിസ്ഥിതി മന്ത്രാലയം കണക്കുകൂട്ടുന്നു.
Comments