ലഡാക്: ചൈന ഉഭയകക്ഷി ധാരണ പ്രകാരം സൈനിക പിന്മാറ്റം ആരംഭിച്ചതിനിടെ ഇന്ത്യൻ സൈന്യത്തിന്റെ പരിശീലനം ലഡാക്കിൽ ആരംഭിച്ചു. കിഴക്കൻ ലഡാക്കിലാണ് പർവ്വത് പ്രഹാർ എന്ന പേരിൽ കരസേനയുടെ പരിശീലനം നടന്നത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ നേരിട്ട് സാക്ഷിയായ പരിശീലനം കിഴക്കൻ ലഡാക്കിൽ ഏത് ദുർഘട സാഹചര്യത്തിലും സൈനികരെ തയ്യാറാക്കുന്നതിനായിട്ടായിരുന്നു.
ചൈന രണ്ടു ദിവസമായി ഗോഗ്രാ-ഹോട്ട് സ്പ്രിംഗ് മേഖലയിൽ നിന്ന് ഇന്ത്യയുടെ കനത്ത സമ്മർദ്ദത്തിനൊടുവിലാണ് പിന്മാറി തുടങ്ങിയത്. എന്നാൽ ചൈനയുടെ തന്ത്രങ്ങൾ മറ്റ് മറ്റ് പല അതിർത്തികളിലും നേരെ വിപരീതമായതിനാൽ ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയിലാണ്. ഇതിനിടെയാണ് പർവ്വത പ്രഹാർ എന്ന പേരിൽ അതിവിദഗ്ധ സൈനികരെ പരിശീലിപ്പി ക്കുന്നത്.
പരിശീലനത്തിന്റെ ഭാഗമായി ഹൊവിറ്റ്സർ പീരങ്കികളും മൾട്ടിപ്പിൾ മൊബൈൽ റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ചുള്ള പരിശീലനവും നടന്നു. അത്യാധുനിക ആയുധങ്ങൾ ലഭ്യമായ സൈനികർ അതിർത്തിയിൽ ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്.
Comments