തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യാ ചരിത്രത്തിൽ നടക്കാത്ത ഐതിഹാസിക സമരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമെല്ലാം യാത്രയ്‌ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും സതീശൻ അവകാശപ്പെടുന്നു. മനുഷ്യരെ വിഭജിക്കുന്ന കാലത്ത് ഇന്ത്യക്കാരെ മുഴുവൻ ഒന്നിപ്പിക്കാൻ വേണ്ടിയുള്ള ചരിത്ര യാത്രയ്‌ക്കാണ് രാഹുൽ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
3571 കിലോമീറ്റർ കന്യാകുമാരിയിൽ നിന്ന് യാത്ര ചെയ്ത് കശ്മീരിലെത്തുന്ന യാത്രയാണിത്. 148 ദിവസമാണ് ഭാരത് ജോഡോ യാത്ര. എല്ലാം ദിവസവും 25 കിലോമീറ്ററാണ് രാഹുൽ ഗാന്ധി നടക്കുന്നത്. ദേശീയ തലത്തിലുള്ള ഒരു പദയാത്രയാണിത്. എല്ലാവരെയും ഒന്നിച്ചു മുന്നോട്ട് പോകണമെന്നുള്ള സന്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വെയ്‌ക്കുന്നതെന്നും, അവിടെ ഇടുങ്ങിയ രാഷ്‌ട്രീയ ചിന്താഗതികൾക്കും അനാവശ്യമായ ആരോപണ പ്രത്യാരോപണങ്ങൾക്ക് വിലയില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ഭാരത് ജോഡോ യാത്രയെ ഇടതുപക്ഷം വിമർശിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഫാസിസ്റ്റുകളെയാണ് കോൺഗ്രസ് എതിർക്കുന്നത്. അതിന് ഇടതുപക്ഷം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം സമരം നടത്തുന്ന ലത്തീൻ അതിരൂപതയെയും സമരസമിതിയെയും രാഹുൽ ഗാന്ധി കാണുമോ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് രാജ്യത്ത് നടക്കുന്ന എല്ലാ സമരങ്ങൾക്കും നേതൃത്വം നൽകുന്നവർക്കും രാഹുൽ ഗാന്ധിയെ കാണാനും ചർച്ച നടത്താനും അവസരമുണ്ടാകുമെന്ന് വിഡി സതീശൻ മറുപടി നൽകി.
Comments